Friday, November 30, 2018

കാഴ്ചകൾ

നമ്മുടെ കാഴ്ചകൾ തുടങ്ങുന്നതിന് മുൻപേ തന്നെ
പലരെന്നെയും കണ്ടു; ഞാനും ചിലരെയും കണ്ടു
നിന്നുടെ കാഴ്ചയുണ്ടായ മാത്ര സ്വാർത്ഥയായ് ഞാനും
കാഴ്ചകൾ, കാഴ്ചക്കാരെണ്ണാനതുണ്ടുവെന്നാകിലും
പ്രണയത്താൽ എന്നെ ഉന്മത്തയാക്കിയവൾ നീ മാത്രം
എല്ലാമറിഞ്ഞപ്പോൾ നീയ്യെത്തിപ്പിടിക്കാവുന്നതിനപ്പുറം
ബന്ധങ്ങൾ, ബന്ധനങ്ങൾ, കടമകൾ പലതുണ്ടുപേരെങ്കിലും
പ്രണയമൊന്നേയുള്ളൂവെനിക്കെന്നു , നീയറിയണം
മൗനങ്ങൾകൊണ്ട് നാം നെയ്ത കിനാക്കൾക്കിന്നു 
സ്വർണത്തിൻ അലുക്കുകൾ കാലത്തിൻ കയ്യൊപ്പിൽ!



Tuesday, November 27, 2018


One more sleepless night
Again in the shore of broken love

Yes, it's time to move
Again in the path with bare-foots

The seat is vacant, I say
Again in pain with weeping heart

Yet another one will surely come
Again to fill my life with love

Hopes are the only reason
Again to smile and move on.

Friday, November 23, 2018

കടലാവണക്കുകൾ...........


ഒന്ന്.

വീടും പറമ്പുമൊക്കെ കാട് കേറിക്കിടക്കുകയാണെന്നു അച്ഛൻ പറയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ജോലിയും പിള്ളേരും സ്‌കൂളും പരീക്ഷകളുമൊക്കെയാകുമ്പോൾ ഇതൊക്കെ ഒന്ന് തിരിഞ്ഞു നോക്കാൻ കൂടി പറ്റുന്നില്ല………...മാറ്റിവച്ച ഒക്കേത്തിനും കൂടിയാണ് ഈപ്രാവശ്യത്തെ വരവ്. മൂന്നു ദിവസം ആളെ നിർത്തിയിട്ടും വലിയതായി കാട് പിടിച്ചു നിന്നവ മാത്രമേ വെട്ടിമാറ്റാൻ കഴിഞ്ഞുള്ളൂ.. ഇന്നിപ്പോൾ ഇത്തിരി വെളിച്ചം കിട്ടാറായിട്ടുണ്ട് . ഇന്നെന്തായാലും കുട്ടികളെയും കൂടെ കൂട്ടി...സ്‌കൂളടച്ചത് കൊണ്ട് പഠിക്ക്,  എഴുത് എന്ന അമ്മച്ചീടെ സ്ഥിരം പല്ലവി കേൾക്കേണ്ടാല്ലോ എന്ന സന്തോഷം അവരുടെ മുഖത്തു ചെറുതൊന്നുമല്ല.....വല്ലപ്പോഴുമേ കാണാൻ കിട്ടുന്നുള്ളുവെങ്കിലും മണ്ണും വെള്ളവും കൂടിയാകുമ്പോൾ അവർക്കു സ്വർഗം കിട്ടിയതുപോലെയാണ്…..അമ്മച്ചി പിച്ച വച്ച മണ്ണിൽ അവരും ഓടിക്കളിക്കട്ടെ………..


ഹാ .... ഇവിടെ വരുമ്പോൾ വല്ലാത്തൊരു ഉണർവാണ്... എന്റെ മണ്ണും മരങ്ങളും .... നാട്ടിൽ കിട്ടുന്ന പലജാതി മരങ്ങളും തേടിപ്പിടിച്ചു കൊണ്ടുവന്നു നട്ടുവളർത്താൻ അച്ഛന് ഒരു പ്രത്യേക ഇഷ്ടമാണെന്നു തോന്നും.... മിക്കതും പറമ്പിലുണ്ട്.... അതുകൊണ്ടെന്താ കുയിലും ഉപ്പനും തത്തമ്മയും ഓലേഞ്ഞാലിക്കിളിയും ഇരട്ടത്തലപ്പനും പേരറിയാത്ത വേറെ കുറെ കിളികളും ഒക്കെയുണ്ടിവിടെ.... ഇതുങ്ങളുടെയെല്ലാം സ്വൈര്യവിഹാര കേന്ദ്രമാണിവിടം. ഇവിടെത്തിക്കഴിഞ്ഞാൽ എന്ത് പറഞ്ഞു തുടങ്ങണമെന്നറിയില്ല.... മൗനങ്ങളുടെ കൂട്ടുകാരിക്കു വാക്കുകൾ മതിയാകാതെയാകുന്നു ....

കുട്ടികളുടെ കളികളുടെ ശബ്ദം വീണ്ടും എന്നെ തിരികെക്കൊണ്ടുവരുന്നു. കാടില്ലാത്തിടത്ത് നിന്ന് കളിച്ചാൽ മതി ട്ടോ... അവിടൊക്കെ  മുഴുവനും കാടാണ്...ഇഴജന്തുക്കൾ എന്തേലും കാണും കാട്ടിലൊക്കെ ..... മൂർഖനും അണലിയുമൊക്കെ ഇവിടുണ്ടെന്നു ആളുകൾ പറയുന്ന കേട്ടിട്ടുണ്ട്.... എന്റെ മക്കളെ അതുങ്ങളൊന്നും ചെയ്യാൻ പോണില്ല എന്നുള്ളത് എനിക്കുറപ്പാണ്.... കുരിയാലയും ദൈവങ്ങളും അപ്പൂപ്പനമ്മൂമ്മമാരും വാഴുന്ന മണ്ണാണ്.... അതിനെ കാക്കാനാണവയൊക്കെ... നമ്മളതുങ്ങളെ ഉപദ്രവിക്കണ്ടിരുന്നാൽ വന്നു കണ്ടിട്ട് അവ താനേ പൊയ്ക്കോളും.

രണ്ട്.
തെക്കുവശവും കിഴക്കു വശവും അച്ഛൻ നേരത്തെതന്നെ മതിൽ കെട്ടിയതു നന്നായി....അതിക്രമിച്ചു കയറൽ  കുറെയെങ്കിലും  ഒഴിവായിക്കിട്ടി . മതിലുവരെയെത്തണമെങ്കിൽ ഈ പാഴ്മരങ്ങളോട് ഒരു വലിയ പടപൊരുതൽ തന്നെ വേണ്ടി വരും. മതിലിനും മേലെയായി എല്ലാം. തെക്കേത്തറയിൽ മണ്ണടിച്ചത് എന്റെ കൊച്ചിലെ ആയിരുന്നോ. അങ്ങനെയെന്തോ ഒരു നേരിയ ഓർമ്മ. പുതുതായടിച്ച ചെമ്മണ്ണിനു മേലെ അതിശയത്തോടെ അല്പം ഗർവോടെ നിൽക്കുന്ന ഒരു കാഴ്ച അവ്യക്തമായി മനസ്സിലെവിടെയോ ഇപ്പോഴുമുണ്ട്.

സ്‌കൂളിലെ ചെറിയ ക്ലാസ്സിലെന്നോ ആണ് ദിക്കുകൾ പഠിപ്പിച്ചത്... എത്ര മനസ്സിലാക്കാൻ ശ്രമിച്ചിട്ടും തെക്കും കിഴക്കും വടക്കും പടിഞ്ഞാറുമൊക്കെ തെറ്റിപ്പോകുന്നു. ഒടുവിൽ തെക്കേത്തറയിലെ ആ ചെമ്മണിന് മേലെ കിഴക്കോട്ടു നോക്കി നിന്നാണ് അതൊന്നു മനസ്സിലാക്കിയെടുത്തത്. ഇപ്പോഴും എവിടെയെങ്കിലും ചെല്ലുമ്പോൾ ഒരു ദിക്കറിയുമെങ്കിൽ ആ തെക്കേത്തറയിൽ നിൽക്കുവാണെന്നങ്ങു സങ്കൽപ്പിക്കും . അപ്പോൾ   തെക്കും കിഴക്കും വടക്കും പടിഞ്ഞാറുമെല്ലാം തനിയെ മനസ്സിലായിക്കോളും.

സമ്പന്നതയുടെ മടിത്തട്ടിലൊന്നുമല്ല പിറന്നു വീണതെങ്കിലും അല്ലലില്ലാതെ കഴിയാനുള്ളത് എന്നുമുണ്ടായിരുന്നു...ഞങ്ങൾ മക്കൾക്കു ഒരിക്കലും അമിതമായി ഒരു ആഗ്രഹവുമുണ്ടായിട്ടില്ല; ഒരു ഐസുമിഠായിക്ക് പോലും . ഐസിന്റെ മണിയടി കേൾക്കുമ്പോൾ അപ്പുറത്തെയും ഇപ്പുറത്തെയുമൊക്കെ കുട്ടികൾ പോയി വാങ്ങുമ്പോഴും ഞങ്ങൾക്കെപ്പോഴും അരുതാത്ത എന്തോ ആയിരുന്നു. വീടിന്റെ അടുത്തുകൂടെ ഐസും കോൺ ഐസ്ക്രീമുക്കൊക്കെ സ്ഥിരമായി വരാറുണ്ടെങ്കിലും ഞങ്ങൾ അവയുടെ രുചിയറിഞ്ഞത് ഒരു കയ്യിലെണ്ണാവുന്നിടത്തോളം പോലും വരില്ല. വല്ലപ്പോഴും ഐസ്ക്രീമിന്റെ പൊടി വാങ്ങി അമ്മച്ചി ഐസ്ക്രീമുണ്ടാക്കിത്തരും. അന്ന് ആഘോഷമാണ്. കയറിയിറങ്ങി തിന്നുമെങ്കിലും ഒന്ന് രണ്ടു ദിവസത്തേക്കെങ്കിലും ഞങ്ങൾ ബാക്കി വച്ചേക്കും. ഇതിനൊന്നിനും ഒരിക്കലും ഒരു പരാതിയുമില്ലായിരുന്നുവെന്നത് ഇപ്പോഴും അതിശയമാണ്

അച്ഛനെന്നും ആ നാട്ടിൽ വിലയുണ്ടായിരുന്നു. കഷ്ടപ്പാടുകൾക്കിടയിൽ വളർന്നു ഒരു ക്ലാസ്സിലും തോൽക്കാതെ നല്ല മാർക്ക് വാങ്ങിപ്പഠിച്ച് സർക്കാരുജോലിയിൽ എൻജിനീയറായതിന്റെ വില. കള്ളുകുടി, സിഗരറ്റു വലി, കൂട്ടുകെട്ട്  ഇമ്മാതിരി ഒരു ദുസ്വഭാവവുമില്ലാതെ ആ നാട്ടിലെ അഭിമതൻ. ഒന്നോർത്താൽ ഇതെല്ലാം കൊണ്ട് ഞങ്ങളുടെ പെരുമാറ്റങ്ങളും അറിയാതെ ചട്ടക്കൂടിനകത്തായിപ്പോയി. അതിരു വിട്ടെന്നതു പോയിട്ട് അതിരിന്റടുത്തേക്കു പോലും പെരുമാറാൻ വയ്യന്നായി



മൂന്ന്

"അമ്മച്ചീ .....അവിടെ ദേ വെള്ളം ..."

മക്കളുടെ വിളി ഓർമകളിൽ നിന്ന് വേഗം തിരികെക്കൊണ്ടു വന്നു. തെക്കേപ്പറമ്ബ് മുക്കാൽ പങ്കും തെളിഞ്ഞു കഴിഞ്ഞു. അപ്പോഴാണ് കുളത്തിലെ വെള്ളം കാണാനായത്.

" അത് കുളമാണ് മക്കളെ....."

"കുളമോ...അത് അമ്പലത്തിൽ അല്ലെ...."

അവരെ പറഞ്ഞിട്ട് കാര്യമില്ല. അവർ അമ്പലത്തിൽ മാത്രേ ഇപ്പോൾ  കുളങ്ങൾ കാണാറുള്ളു. ഇത്ര നാളും ഇവിടെ വന്നിട്ടും കുളത്തിന്റവിടെയൊക്കെ കാടായതുകൊണ്ട് ഇവരെ അങ്ങോട്ട് വിട്ടിട്ടേ  ഇല്ല.

"പണ്ടൊക്കെ വീടുകളിലും ഉണ്ടായിരുന്നു... അമ്മച്ചിയൊക്കെ കുഞ്ഞിലേ ഈ കുളത്തിലായിരുന്നു കുളിക്കുന്നത്...."

"കുളത്തിലോ....??? " - അവരുടെ മുഖത്ത് അത്ഭുതം.

"നിങ്ങൾക്കൊക്കെ ഉള്ളപോലെ ആളാം വീതം ഓരോ കുളിമുറിയൊന്നും ഉണ്ടായിരുന്നില്ല പണ്ട്."

"ഉം..."

"പിന്നെ കുളത്തിലാവുമ്പോൾ വെള്ളത്തിനും ക്ഷാമമില്ലല്ലോ...."

കുളിമുറിയുള്ള വീടുകൾ അന്നൊക്കെ തീരെ കുറവായിരുന്നു... വിരലിൽ എണ്ണാവുന്നവ എന്ന് വേണമെങ്കിൽ പറയാം. മിക്ക വീടുകളിലും മെടഞ്ഞ ഓല കൊണ്ടുണ്ടാക്കിയ ഒരു കുളിപ്പുര കാണും.... കാലുകഴുകാൻ ഒരു ചെറിയ കല്ലും അതിൽ മേല് തേക്കാൻ  ഒരു മുറി ലൈഫെബോയ് സോപ്പും   തേഞ്ഞ കുറെ ചകിരിയും... ഇതായിരുന്നു മിക്കയിടത്തും....കുളിമുറി ഉള്ളതുകൊണ്ടാവും വീട്ടിൽ അങ്ങനെ ഒരു കുളിപ്പുര കണ്ടിട്ടേയില്ല.

വീട്ടിൽ കുളിമുറി ഉപയോഗം സ്‌കൂളിൽ പോകുന്ന ദിവസങ്ങളിലേക്കും വേനലവധിക്കും മാത്രമായി ചുരുങ്ങും. കുറച്ചു സമയം കിട്ടിയാൽ കുളത്തിലേക്കോടും... കുളത്തിനടുത്തൊരു മറപ്പുര പണ്ടേ ഒരു വലിയ ആഗ്രഹമായിരുന്നു. മതിലുകളൊന്നും ഇല്ലാതിരിന്നിട്ടു കൂടിയും അന്നൊക്കെ ധൈര്യമായി പറമ്പിലെ കുളത്തിൽ പോയി കുളിക്കാമായിരുന്നു. കഴുകൻ കണ്ണുകൾ എവിടെയും എത്തിയിരുന്നില്ല. ഇന്നൊക്കെ പുരയ്ക്കകത്തെ കുളിമുറിയിൽ നിന്ന് കുളിക്കാൻ പോലും പേടിയാണ്.

അച്ഛന് എല്ലാത്തിനെയും ബന്ധിപ്പിക്കാൻ ഒരു കഥ കാണും. നർമത്തിൽ പൊതിഞ്ഞ ഓരോ അനുഭവങ്ങളോ സാക്ഷ്യങ്ങളോ ആകും മിക്കതും ; ഞങ്ങൾക്കത് ഒരു പക്ഷെ രസകരങ്ങളായ കഥകൾ ആയിരുന്നു. കുളത്തിനെപ്പറ്റിയും അങ്ങനെയൊരെണ്ണമുണ്ട്. അതിങ്ങനെയാണ്.

പണ്ട് കുടുംബത്തിൽ ഒരു കുളമുണ്ടായിരുന്നു. തുണി നനയ്ക്കാനും കൃഷിക്കും എല്ലാത്തിനും അതിൽ നിന്നാണ് വെള്ളമെടുത്തു പോന്നത്. അതിലെ വെള്ളം ചീത്തയാക്കിയെന്നോ മറ്റോ പറഞ്ഞു മുതിർന്നവരാരോ ബഹളമുണ്ടാക്കി. വീട്ടിലെ പെൺകുട്ടികളിൽ ഒരാൾക്കതു കൊണ്ടു. ഓല ചീയാൻ കുളത്തിൽ കൊണ്ടുപോയിട്ടെന്നോ മറ്റോ ആയിരുന്നു ബഹളം. അത് തന്നെയുദ്ദേശിച്ച പറഞ്ഞതാണെന്ന് ഉറപ്പിച്ച പുള്ളിക്കാരി പോയി ഒറ്റക്കു കുളം കോരി വറ്റിച്ചു എന്നാണ് കഥ. എന്തോരം വറ്റിച്ചു എന്നൊന്നും ഉറപ്പില്ലേലും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുള്ളത് തന്നെയാണ് എന്ന് പിന്നീടെപ്പോഴോ മനസ്സിലായി.

"....ആഹ്...."

"യ്യോ...എന്തുപറ്റി..."

"ങ്ങീ ....ങ്ങീ "

"നീ കരയാതെ കാര്യം പറ കുഞ്ഞേ"

"ചേട്ടായീടെ കൈ മുറിഞ്ഞമ്മച്ചീ..."

മോളപ്പോഴേക്കും കാര്യം പറഞ്ഞു. നോക്കിയപ്പോൾ  ശരിയാണ്. ചോര പൊടിയുന്നുണ്ട്. എന്നാലും അത്ര കാര്യമായിട്ടൊന്നും ഇല്ലല്ലോ എന്നോർത്തു സമാധാനപ്പെട്ടു.

"നോക്കി നടക്കണമെന്ന് പറഞ്ഞില്ലാരുന്നോ ഞാൻ....ഇവിടൊക്കെ കാട് കേറിക്കിടക്കുവല്ലേ"

"ദ്ദേ...അതിൽ പിടിച്ചതാണമ്മച്ചീ...." - അവൾ ചൂണ്ടിക്കാട്ടി.

ഒരു ചുണ്ട കായ്ച്ചു പഴുത്തു നിക്കുന്നു. കുളത്തിനടുത്തേക്കെത്താനുള്ള വെപ്രാളത്തിൽ അതിൽ കയറിപ്പിടിച്ചതാണ്.

"കുഴപ്പമില്ല മോനെ..."

"...."

"കുറച്ചു  കഴിയുമ്പോൾ അതങ്ങ് കരിഞ്ഞോളും"

"ങ്ങീ ....ങ്ങീ "

അവൻ നിർത്താനുള്ള ഭാവമില്ല. ഇവിടെയാണേൽ മരുന്നിനു ഒന്നും കൊണ്ടുവന്നിട്ടുമില്ല.

"അമ്മച്ചി നോക്കട്ടെ... മുറിവുണങ്ങാൻ എന്തേലും മരുന്നിവിടെ ഉണ്ടോന്ന് "

"....ഉം...."

അവൻ കുറച്ചൊന്ന് സമരസപ്പെട്ടപോലെ തോന്നി. എന്ത് മരുന്ന് വയ്ക്കും. ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഒന്നും ചെയ്തില്ലേൽ അവൻ ഉടനെയൊന്നും കരച്ചില് നിർത്താനും പോകുന്നില്ല. ഇനിയെന്താ ഒരു വഴി...ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു നോക്കി. ഇനിയുള്ളത് കുറെ ചുണ്ടയും തൊട്ടാവാടിയും കടലാവണക്കുമൊക്കെയാണ്. ... കടലാവണക്ക് മതിയല്ലോ തല്ക്കാലം. ഇതൊക്കെ അച്ഛൻ കളയാതെ നിർത്തിയിരുന്നതുകൊണ്ട് ഇപ്പൊ ഉപകാരമായി. ഒരില അടർത്തി അതിന്റെ കറ അവന്റെ കുഞ്ഞുവിരലിലേക്കിറ്റിച്ചു.

"നല്ല മരുന്നാണ് ട്ടോ ... അമ്മച്ചിയൊക്കെ കുഞ്ഞിലേ കുറെ പുരട്ടിയിട്ടുള്ളതാണ്."

"....ഉം...."

"ഇനിയിത്തിരി പഞ്ഞി വേണ്ടേ....അമ്മച്ചിയൊന്നു നോക്കട്ടെ കേട്ടോ"

ഒരു തൈത്തെങ്ങ് തെക്കേമൂലക്ക് നിൽക്കുന്നതു കണ്ടിരുന്നതുകൊണ്ട് വേഗം അങ്ങോട്ടോടി. മടൽപ്പൊളിയിൽ നിന്ന് കുറച്ചു പൊടി ചുരണ്ടിയെടുത്തു. അതിന്റെ പേരെന്താണെന്നു ഇപ്പോഴുമറിയില്ല. പണ്ടൊക്കെ പറമ്പിൽ വച്ചുണ്ടാകുന്ന മുറിവുകൾക്കു മിക്കപ്പോഴും ഇതായിരുന്നു ഒറ്റമൂലി. കടലാവണക്കിന്റെ കരയുടെ മുകളിൽ ആ പൊടി ഒരു പഞ്ഞി പോലെ വച്ചപ്പോൾ അവന്റെ മുറിവ് പാതിയുണങ്ങി; അവന്റെ മനസ്സിൽ. പല കാര്യങ്ങൾക്കും മനസ്സാണ് നല്ല മരുന്ന് എന്ന് പലപ്പോഴും തോന്നാറുണ്ട്. കടലാവണക്കിന്റെ കറയ്ക്ക് എത്രമാത്രം ഔഷധഗുണമുണ്ട് എന്നൊന്നും ഇപ്പോഴുമെനിക്കറിയില്ല; പക്ഷെ കുഞ്ഞു മനസ്സിൽ പണ്ട് കയറിയ നിരുപദ്രവങ്ങളായ ചില വിശ്വാസങ്ങൾ അങ്ങനെയേ കൊണ്ടുപോകുന്നതിലും ഒരു സുഖമുണ്ടല്ലോ.

"ഇന്നെന്തായാലും ഇത്രേം മതി... നേരം സന്ധ്യയാകുന്നു. ബാക്കി നാളെ നോക്കാം "

"ഉം...." "ഉം..."

രണ്ടാളുടെയും മറുപടി വേഗം വന്നു. പിന്നെയും അവിടെത്തന്നെ നില്ക്കാൻ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നുവെങ്കിലും ഇരുളുന്നതിനു മുന്നേ വീടെത്തണമെന്ന ഇറങ്ങുമ്പോഴെയുള്ള അച്ഛന്റെ പറച്ചിൽ ഓര്മ വന്നതുകൊണ്ട് ഒക്കെ പൂട്ടിക്കെട്ടി വേഗമിറങ്ങി.


ശുഭം.

Tuesday, November 20, 2018

മൗനങ്ങൾ

"എന്റെ മൗനങ്ങൾ
എന്റെ ബലഹീനതക-
ളല്ലെന്ന് നീ അറിയുക 
പറയാൻ ഒരു നൂറായിരം 
കാര്യങ്ങളുള്ളപ്പോൾ 
വാഗ്വാദങ്ങളുടെ ഒരു നൂറു 
രാവും പകലുമല്ലാതെ 
വേറൊന്നുമെനിക്കേക-
യില്ലെന്ന തിരിച്ചറിവുകൾ 
ചില മൗനങ്ങൾക്ക് കൂട്ട്"


Tuesday, October 30, 2018

തുള്ളിക്കൊരുകുടം പേമാരി പെയ്യുമ്പോൾ
മനസ്സിനകത്തൊരു കുളിരുമഴ 
മാനത്താകെ കാർമുകിൽ കാണുമ്പോൾ 
മയിലുകൾ നൃത്തം വയ്ക്കുന്നു 
അമ്മക്കിളിയുടെ നനഞ്ഞൊട്ടിയ ചിറകിൻകീഴെ
കുഞ്ഞിക്കിളികൾ പറ്റം കൂടുന്നു!  

Tuesday, October 16, 2018

പ്രളയം


പ്രളയച്ചൂടൊഴിയുന്നു
പുറമേ,യതെങ്കിലും
ഉള്ളിന്നും പിടയുന്നു
വീടതു കാണവേ.
നഷ്ടത്തിൻ കണക്കുകൾ
എടുക്കാൻ ഒരു ചിലർ
നഷ്ടങ്ങളോർക്കാൻ
മനസ്സിന്നും ഭയക്കുന്നു
ഉള്ളവനുമില്ലാത്തവനും
പ്രളയത്തിന്നൊരു പോലെ
തൊലിയുടെ നിറവും
ജാതിയും മതവുമൊന്നും
ആരാഞ്ഞതില്ല ഞാൻ
ആ കൈകൾ പിടിച്ചപ്പോൾ.
ഞങ്ങളും നീയുമില്ലാതെ
നാമെന്ന സത്യത്തിൽ ഒന്നായ്
ചിരിച്ചപ്പോൾ, മുത്തുകൾ
പൊഴിയുന്നു; നേരിൻ പുഞ്ചിരി .

Tuesday, October 9, 2018

നീലക്കൊടുവേലി


അരപ്പട്ടിണിയും മനസ്സ് നിറയെ സ്വപ്നങ്ങളുമായി ഒരു ബാല്യംറേഷൻ കിട്ടുന്ന തുച്ഛമായ അരി കിഴി കെട്ടി അരിക്കലത്തിലെ തിളക്കുന്ന വെള്ളത്തിലേക്ക്ഇന്നത്തെ അരിഭക്ഷണം അമ്മ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുചോറ് എന്നത് സ്വപ്നം മാത്രംഈ കിഴി എടുത്തിട്ട് വേണം നാളത്തെ അരിക്കലത്തിലെ തിളക്കുന്ന വെള്ളത്തിലേക്കിടാനും.കഞ്ഞിവെള്ളം വയറ് നിറയെ മോന്താൻ കിട്ടുംഈ പതിവിൽ വീട്ടിലുള്ള ആർക്കും തന്നെ എതിരഭിപ്രായം ഉള്ളതായി കണ്ടിട്ടില്ല.
ഇന്ന് സ്കൂൾ ഇല്ലല്ലോക്ളാസ്സുള്ളപ്പോൾ മാഷ് പറയുന്നത് വിഴുങ്ങി വിഴുങ്ങി വിശപ്പിനെ മറക്കുന്നുഈ ശനിയും ഞായറും കൂടി സ്കൂൾ ഉണ്ടായിരുന്നെങ്കിൽ...! വിജയനോരോന്ന് വെറുതെ ചിന്തിച്ചുകൊണ്ട് ചാണകം മെഴുകിയ തിണ്ണയിലെ പടിയിലിരുന്ന് പുറത്തേക്ക് മിഴികളയച്ചുകൊണ്ടിരുന്നു. “എന്താ കുട്ടാഈ ആലോചിച്ച് കൂട്ടുന്നത്” അമ്മകുട്ടനെന്നേ അമ്മ വിളിക്കൂ.അതിന്റെ കാരണം ഇതുവരെയും വിജയന് മനസിലാക്കാൻ പറ്റിയിട്ടില്ല. “ഒന്നൂല്ലമ്മേ.......ഞാൻ വെറുതെയിങ്ങനെ....” വിജയൻ നേർത്ത ശബ്ദത്തിലൊതുക്കി മറുപടി. “അമ്മേപടീറ്റയിലെ അമ്പഴത്തേന്ന് കായ വല്ലതും വീണിട്ടുണ്ടോന്ന് നോക്കിയിട്ടു വരാംഅമ്മയ്ക്ക് വേണോ” – ചോദ്യവും പുറപ്പെടലുമെല്ലാം എളുപ്പം കഴിഞ്ഞുമകൻ ഓടിയകലുന്നത് നോക്കി അമ്മ നിന്നുമൂന്ന് നാലു തുള്ളി കണ്ണുനീര് ആ തറയ്ക്കും കിട്ടികുട്ടന്റെ ഒട്ടിയ വയറ് കാണുമ്പോൾ അമ്മയ്ക്കാന്തലാണ്.
വല്ലതും കിട്ടിയോ വിജയാ” – തിരിഞ്ഞു നോക്കുമ്പോൾ വടക്കേതിലെ ശിവൻകുട്ടിഇവനെന്തിനാ ഓടിയിങ്ങോട്ട് വന്നത്.ഇനി അവനും പങ്ക് കൊടുക്കണമല്ലോവിജയൻ ശിവൻകുട്ടിയെ നോക്കി വെളുക്കെ ചിരിച്ചുരണ്ടാളും കൂടെ അടർന്നു വീണ പഴുത്ത അമ്പഴങ്ങകൾ പെറുക്കിക്കൂട്ടിഅവധിദിവസങ്ങളിലെ വിശപ്പടക്കലിന് അയൽവീടുകളിലെ മരങ്ങൾ കനിയണമെന്നായിട്ടുണ്ട്. “ഇന്ന് രാവിലെയും വീട്ടിലൊന്നുമില്ലായിരുന്നല്ലേ വിജയാ” – തന്റെ ഒട്ടിയ വയറു തടവിക്കൊണ്ട് ശിവൻകുട്ടി ചോദിച്ചു. “ഉം........ ” വിജയൻ മൂളി.
ഈ വറുതിയൊക്കെ മാറാനൊരു വഴിയുണ്ട്നീയെന്റെകൂടെ നിൽക്കാമോ വിജയാ” -- ശിവൻകുട്ടി പ്രതീക്ഷയോടെ വിജയനെ നോക്കി. “എന്താ സംഭവം കേൾക്കട്ടെ” വിജയൻ പറഞ്ഞുകഴിഞ്ഞ ഓണത്തിന് അമ്മൂമ്മയെ കാണാൻ പോയപ്പോൾ അമ്മൂമ്മ പറഞ്ഞു തന്നതാണ്ഈ വറുതിയ്ക്കുള്ള പോംവഴിയാണ് “നീലക്കൊടുവേലി”വിജയൻ അതിശയത്തോടെ ശിവൻകുട്ടിയെ നോക്കി. “നീലക്കൊടുവേലിയോ... അതെന്താ സാധനം?” “എനിക്കുമറിയില്ല.” ശിവൻകുട്ടി തുടർന്നു. “പക്ഷേ ഒന്നറിയാം.നീലക്കൊടുവേലി ഉള്ളിടത്ത് ഐശ്വര്യമായിരിക്കുംഅപ്പോൾ പട്ടിണി കാണില്ലല്ലോ”. “നിന്റെ അമ്മൂമ്മയുടെ കൈയിലുണ്ടോ കൊടുവേലി” വിജയൻ തന്റെ സംശയം ചോദിക്കാതിരുന്നില്ല. “അമ്മൂമ്മയുടെ കയ്യിലില്ലപക്ഷേ എങ്ങനെ കിട്ടുമെന്ന് പറഞ്ഞുതന്നിട്ടുണ്ട്.” വിജയൻ ശിവൻകുട്ടിയോട് ആ രഹസ്യം പറഞ്ഞു.
ഇതത്ര എളുപ്പമല്ലല്ലോ ശിവൻകുട്ടീ……
പട്ടിണി മാറണമെങ്കിൽ എളുപ്പം പറ്റുമോ....... ഇത്തിരി മെനക്കെടണം
ഇന്നെന്തായാലും പറ്റില്ല......അടുത്തയാഴ്ച നമുക്കു നോക്കാം ശിവൻകുട്ടീ....
നീ വരുമല്ലോ അല്ലേ.... അവസാനം പറ്റിക്കരുത്
ഒരാഴ്ചയ്ക്ക് ഒരു വർഷത്തെ ദൈർഘ്യമുള്ളതായി വിജയന് തോന്നിഅങ്ങനെ വെള്ളിയാഴ്ചയായിശിവൻകുട്ടി രാവിലെയും ഓർമ്മിപ്പിച്ചുനീ കാണുമല്ലോ അല്ലേ വിജയാ...
പട്ടിണി മാറുമെങ്കിൽ ഞാനുണ്ടാവും ശിവൻകുട്ടീ....
വിജയൻ വാക്കു കൊടുത്തു
സന്ധ്യയ്ക്ക് ആ കലുങ്കിനടുത്തേയ്ക്ക് വാ.... അപ്പോൾ പറയാം ബാക്കിശിവൻകുട്ടി നടന്നകന്നുസന്ധ്യ മയങ്ങുന്നുഅപ്പൻ വരാറായിട്ടില്ല ഇനിയുംഅനുവാദം വാങ്ങി വിജയൻ കലുങ്കിനെ ലക്ഷ്യമാക്കി നടന്നു. “വേഗം വരണേ കുട്ടാ”ഈ അമ്മയുടെ ഒരു കാര്യംഅമ്മയ്ക്ക് പേടിയാണ്പട്ടിണി മാറുമ്പോൾ പറയാം ഈ നേരത്ത് എവിടെയാ പോയതെന്ന്.
ശിവൻകുട്ടി നേരത്തെ തന്നെ കലുങ്കിൽ ഇടം പിടിച്ചല്ലോകൂടെ ആരാ ഉള്ളത് – തെക്കേതിലെ ഷാജിയാണല്ലോഅവനും കൊടുക്കണമല്ലോശിവൻകുട്ടിയുടെ കയ്യിൽ ഒരു ഉപ്പനുണ്ടായിരുന്നു.
ഇതിനെ എവിടെ നിന്ന് ഒപ്പിച്ചുവിജയൻ ശിവൻകുട്ടിയെ അല്പം ആരാധനയോടെ നോക്കിഷാജി വാഴനാര് ഒപ്പിച്ചിട്ടുണ്ട്.നീയിതിന്റെ കാലൊന്ന് കെട്ടിക്കേ വിജയാ.
വിജയൻ ഉപ്പന്റെ കാലുകൾ കൂട്ടിക്കെട്ടിഅതിനുശേഷം മൂന്നുപേരും കൂടി അതിനെ കലുങ്കിന്റെ ഒരറ്റത്ത് വച്ചുകെട്ടിയിട്ട ഉപ്പന്റെ കെട്ടറുക്കാൻ ഇണ ഉപ്പൻ വനത്തിൽനിന്നും നീലക്കൊടുവേലിയും കൊണ്ടുവരുമെന്നാണ് അമ്മൂമ്മ പറഞ്ഞത്.കെട്ടറുത്തുകഴിയുമ്പോൾ ഉപ്പനെ ഓടിച്ചിട്ടു നീലക്കൊടുവേലി കൈക്കലാക്കണംആരാ രാത്രിയിൽ കാവലിരിക്കുക... അപ്പൻ വന്നാൽപ്പിന്നെ ഇറങ്ങാൻ സമ്മതിക്കില്ലവിജയൻ തന്റെ നിസ്സഹായത പറഞ്ഞുഇന്ന് ഷാജി ഇരുന്നോളുംനീ വിഷമിക്കണ്ട വിജയാശിവൻകുട്ടി പറഞ്ഞു.
കിഴക്ക് വെള്ള കീറുന്നതിനുമുമ്പേ വിജയനും ശിവൻകുട്ടിയും കലുങ്കിനടുത്തേയ്ക്കോടിഷാജിയവിടെ വിഷണ്ണനായി നിൽപുണ്ട്.എന്തു പറ്റി ഷാജീ... ശിവൻകുട്ടി ചോദിച്ചുനീയും നിന്റെ ഒരു നീലക്കൊടുവേലിയും..... എന്തു പറ്റി ഷാജീ... ഇണ ഉപ്പൻ വന്നില്ലേനീയെന്നെക്കൊണ്ടൊന്നും പറയിക്കരുത്.... മേലിൽ ഈ വക കാര്യങ്ങളും പറഞ്ഞ് എന്റടുത്തേക്ക് വരരുത്ശിവൻകുട്ടി മുഖത്തടിയേറ്റതു പോലെ നിന്നുപോയിനമുക്കിതിനെയിനി അഴിച്ചുവിടാം....ഇതിനെ കെട്ടിയിട്ടതു മുതൽ എനിക്കൊരു സമാധാനവുമില്ലായിരുന്നു

വിജയനതിന്റെ കാലിലെ കെട്ടുകളഴിച്ച് ദൂരേയ്ക്ക് പറത്തിവിട്ടു.ഈ പട്ടിണിയൊക്കെ മാറുമ്പോൾ മാറട്ടെ...... 


ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...