അച്ഛനെന്നും
ആ നാട്ടിൽ വിലയുണ്ടായിരുന്നു.
കഷ്ടപ്പാടുകൾക്കിടയിൽ
വളർന്നു ഒരു ക്ലാസ്സിലും
തോൽക്കാതെ നല്ല മാർക്ക്
വാങ്ങിപ്പഠിച്ച് സർക്കാരുജോലിയിൽ
എൻജിനീയറായതിന്റെ വില.
കള്ളുകുടി,
സിഗരറ്റു
വലി,
കൂട്ടുകെട്ട് ഇമ്മാതിരി
ഒരു ദുസ്വഭാവവുമില്ലാതെ ആ
നാട്ടിലെ അഭിമതൻ.
ഒന്നോർത്താൽ
ഇതെല്ലാം കൊണ്ട് ഞങ്ങളുടെ
പെരുമാറ്റങ്ങളും അറിയാതെ
ചട്ടക്കൂടിനകത്തായിപ്പോയി.
അതിരു
വിട്ടെന്നതു പോയിട്ട്
അതിരിന്റടുത്തേക്കു പോലും
പെരുമാറാൻ വയ്യന്നായി.
മൂന്ന്
"അമ്മച്ചീ
.....അവിടെ
ദേ വെള്ളം ..."
മക്കളുടെ
വിളി ഓർമകളിൽ നിന്ന് വേഗം
തിരികെക്കൊണ്ടു വന്നു.
തെക്കേപ്പറമ്ബ്
മുക്കാൽ പങ്കും തെളിഞ്ഞു
കഴിഞ്ഞു.
അപ്പോഴാണ്
കുളത്തിലെ വെള്ളം കാണാനായത്.
"
അത്
കുളമാണ് മക്കളെ....."
"കുളമോ...അത്
അമ്പലത്തിൽ അല്ലെ...."
അവരെ
പറഞ്ഞിട്ട് കാര്യമില്ല.
അവർ
അമ്പലത്തിൽ മാത്രേ ഇപ്പോൾ കുളങ്ങൾ കാണാറുള്ളു. ഇത്ര നാളും ഇവിടെ വന്നിട്ടും കുളത്തിന്റവിടെയൊക്കെ കാടായതുകൊണ്ട് ഇവരെ അങ്ങോട്ട് വിട്ടിട്ടേ ഇല്ല.
"പണ്ടൊക്കെ
വീടുകളിലും ഉണ്ടായിരുന്നു...
അമ്മച്ചിയൊക്കെ
കുഞ്ഞിലേ ഈ കുളത്തിലായിരുന്നു
കുളിക്കുന്നത്...."
"കുളത്തിലോ....???
" - അവരുടെ
മുഖത്ത് അത്ഭുതം.
"നിങ്ങൾക്കൊക്കെ
ഉള്ളപോലെ ആളാം വീതം ഓരോ
കുളിമുറിയൊന്നും ഉണ്ടായിരുന്നില്ല
പണ്ട്."
"ഉം..."
"പിന്നെ
കുളത്തിലാവുമ്പോൾ വെള്ളത്തിനും
ക്ഷാമമില്ലല്ലോ...."
കുളിമുറിയുള്ള
വീടുകൾ അന്നൊക്കെ തീരെ
കുറവായിരുന്നു...
വിരലിൽ
എണ്ണാവുന്നവ എന്ന് വേണമെങ്കിൽ
പറയാം.
മിക്ക
വീടുകളിലും മെടഞ്ഞ ഓല
കൊണ്ടുണ്ടാക്കിയ ഒരു കുളിപ്പുര
കാണും....
കാലുകഴുകാൻ
ഒരു ചെറിയ കല്ലും അതിൽ മേല് തേക്കാൻ ഒരു മുറി ലൈഫെബോയ് സോപ്പും തേഞ്ഞ കുറെ ചകിരിയും...
ഇതായിരുന്നു
മിക്കയിടത്തും....കുളിമുറി
ഉള്ളതുകൊണ്ടാവും വീട്ടിൽ
അങ്ങനെ ഒരു കുളിപ്പുര
കണ്ടിട്ടേയില്ല.
വീട്ടിൽ
കുളിമുറി ഉപയോഗം സ്‌കൂളിൽ
പോകുന്ന ദിവസങ്ങളിലേക്കും
വേനലവധിക്കും മാത്രമായി
ചുരുങ്ങും. കുറച്ചു സമയം കിട്ടിയാൽ കുളത്തിലേക്കോടും...
കുളത്തിനടുത്തൊരു
മറപ്പുര പണ്ടേ ഒരു വലിയ
ആഗ്രഹമായിരുന്നു.
മതിലുകളൊന്നും
ഇല്ലാതിരിന്നിട്ടു കൂടിയും
അന്നൊക്കെ ധൈര്യമായി പറമ്പിലെ
കുളത്തിൽ പോയി കുളിക്കാമായിരുന്നു.
കഴുകൻ
കണ്ണുകൾ എവിടെയും എത്തിയിരുന്നില്ല.
ഇന്നൊക്കെ
പുരയ്ക്കകത്തെ കുളിമുറിയിൽ
നിന്ന് കുളിക്കാൻ പോലും
പേടിയാണ്.
അച്ഛന്
എല്ലാത്തിനെയും ബന്ധിപ്പിക്കാൻ
ഒരു കഥ കാണും.
നർമത്തിൽ
പൊതിഞ്ഞ ഓരോ അനുഭവങ്ങളോ
സാക്ഷ്യങ്ങളോ ആകും മിക്കതും
;
ഞങ്ങൾക്കത്
ഒരു പക്ഷെ രസകരങ്ങളായ കഥകൾ
ആയിരുന്നു.
കുളത്തിനെപ്പറ്റിയും
അങ്ങനെയൊരെണ്ണമുണ്ട്.
അതിങ്ങനെയാണ്.
പണ്ട്
കുടുംബത്തിൽ ഒരു കുളമുണ്ടായിരുന്നു.
തുണി
നനയ്ക്കാനും കൃഷിക്കും
എല്ലാത്തിനും അതിൽ നിന്നാണ്
വെള്ളമെടുത്തു പോന്നത്.
അതിലെ
വെള്ളം ചീത്തയാക്കിയെന്നോ
മറ്റോ പറഞ്ഞു മുതിർന്നവരാരോ
ബഹളമുണ്ടാക്കി.
വീട്ടിലെ
പെൺകുട്ടികളിൽ ഒരാൾക്കതു
കൊണ്ടു.
ഓല
ചീയാൻ കുളത്തിൽ കൊണ്ടുപോയിട്ടെന്നോ
മറ്റോ ആയിരുന്നു ബഹളം.
അത്
തന്നെയുദ്ദേശിച്ച പറഞ്ഞതാണെന്ന്
ഉറപ്പിച്ച പുള്ളിക്കാരി പോയി
ഒറ്റക്കു കുളം കോരി വറ്റിച്ചു
എന്നാണ് കഥ.
എന്തോരം
വറ്റിച്ചു എന്നൊന്നും
ഉറപ്പില്ലേലും അങ്ങനെ ഒരു
സംഭവം ഉണ്ടായിട്ടുള്ളത്
തന്നെയാണ് എന്ന് പിന്നീടെപ്പോഴോ
മനസ്സിലായി.
"....ആഹ്...."
"യ്യോ...എന്തുപറ്റി..."
"ങ്ങീ
....ങ്ങീ
"
"നീ
കരയാതെ കാര്യം പറ കുഞ്ഞേ"
"ചേട്ടായീടെ
കൈ മുറിഞ്ഞമ്മച്ചീ..."
മോളപ്പോഴേക്കും
കാര്യം പറഞ്ഞു.
നോക്കിയപ്പോൾ
ശരിയാണ്.
ചോര
പൊടിയുന്നുണ്ട്.
എന്നാലും
അത്ര കാര്യമായിട്ടൊന്നും
ഇല്ലല്ലോ എന്നോർത്തു
സമാധാനപ്പെട്ടു.
"നോക്കി
നടക്കണമെന്ന് പറഞ്ഞില്ലാരുന്നോ
ഞാൻ....ഇവിടൊക്കെ
കാട് കേറിക്കിടക്കുവല്ലേ"
"ദ്ദേ...അതിൽ
പിടിച്ചതാണമ്മച്ചീ...."
- അവൾ
ചൂണ്ടിക്കാട്ടി.
ഒരു
ചുണ്ട കായ്ച്ചു പഴുത്തു
നിക്കുന്നു.
കുളത്തിനടുത്തേക്കെത്താനുള്ള
വെപ്രാളത്തിൽ അതിൽ കയറിപ്പിടിച്ചതാണ്.
"കുഴപ്പമില്ല
മോനെ..."
"...."
"കുറച്ചു
കഴിയുമ്പോൾ അതങ്ങ് കരിഞ്ഞോളും"
"ങ്ങീ
....ങ്ങീ
"
അവൻ
നിർത്താനുള്ള ഭാവമില്ല.
ഇവിടെയാണേൽ
മരുന്നിനു ഒന്നും കൊണ്ടുവന്നിട്ടുമില്ല.
"അമ്മച്ചി
നോക്കട്ടെ...
മുറിവുണങ്ങാൻ
എന്തേലും മരുന്നിവിടെ ഉണ്ടോന്ന് "
"....ഉം...."
അവൻ
കുറച്ചൊന്ന് സമരസപ്പെട്ടപോലെ
തോന്നി.
എന്ത്
മരുന്ന് വയ്ക്കും.
ആലോചിച്ചിട്ട്
ഒരു പിടിയും കിട്ടുന്നില്ല.
ഒന്നും
ചെയ്തില്ലേൽ അവൻ ഉടനെയൊന്നും
കരച്ചില് നിർത്താനും പോകുന്നില്ല.
ഇനിയെന്താ
ഒരു വഴി...ചുറ്റുപാടും
ഒന്ന് കണ്ണോടിച്ചു നോക്കി.
ഇനിയുള്ളത്
കുറെ ചുണ്ടയും തൊട്ടാവാടിയും
കടലാവണക്കുമൊക്കെയാണ്.
ആ...
കടലാവണക്ക്
മതിയല്ലോ തല്ക്കാലം.
ഇതൊക്കെ
അച്ഛൻ കളയാതെ നിർത്തിയിരുന്നതുകൊണ്ട്
ഇപ്പൊ ഉപകാരമായി.
ഒരില
അടർത്തി അതിന്റെ കറ അവന്റെ
കുഞ്ഞുവിരലിലേക്കിറ്റിച്ചു.
"നല്ല
മരുന്നാണ് ട്ടോ ...
അമ്മച്ചിയൊക്കെ
കുഞ്ഞിലേ കുറെ പുരട്ടിയിട്ടുള്ളതാണ്."
"....ഉം...."
"ഇനിയിത്തിരി
പഞ്ഞി വേണ്ടേ....അമ്മച്ചിയൊന്നു
നോക്കട്ടെ കേട്ടോ"
ഒരു
തൈത്തെങ്ങ് തെക്കേമൂലക്ക്
നിൽക്കുന്നതു കണ്ടിരുന്നതുകൊണ്ട്
വേഗം അങ്ങോട്ടോടി.
മടൽപ്പൊളിയിൽ
നിന്ന് കുറച്ചു പൊടി
ചുരണ്ടിയെടുത്തു.
അതിന്റെ
പേരെന്താണെന്നു ഇപ്പോഴുമറിയില്ല.
പണ്ടൊക്കെ
പറമ്പിൽ വച്ചുണ്ടാകുന്ന
മുറിവുകൾക്കു മിക്കപ്പോഴും
ഇതായിരുന്നു ഒറ്റമൂലി.
കടലാവണക്കിന്റെ
കരയുടെ മുകളിൽ ആ പൊടി ഒരു
പഞ്ഞി പോലെ വച്ചപ്പോൾ അവന്റെ
മുറിവ് പാതിയുണങ്ങി;
അവന്റെ
മനസ്സിൽ.
പല
കാര്യങ്ങൾക്കും മനസ്സാണ്
നല്ല മരുന്ന് എന്ന് പലപ്പോഴും
തോന്നാറുണ്ട്.
കടലാവണക്കിന്റെ
കറയ്ക്ക് എത്രമാത്രം ഔഷധഗുണമുണ്ട്
എന്നൊന്നും ഇപ്പോഴുമെനിക്കറിയില്ല;
പക്ഷെ
കുഞ്ഞു മനസ്സിൽ പണ്ട് കയറിയ
നിരുപദ്രവങ്ങളായ ചില വിശ്വാസങ്ങൾ
അങ്ങനെയേ കൊണ്ടുപോകുന്നതിലും
ഒരു സുഖമുണ്ടല്ലോ.
"ഇന്നെന്തായാലും
ഇത്രേം മതി...
നേരം
സന്ധ്യയാകുന്നു.
ബാക്കി
നാളെ നോക്കാം "
"ഉം...."
"ഉം..."
രണ്ടാളുടെയും
മറുപടി വേഗം വന്നു.
പിന്നെയും
അവിടെത്തന്നെ നില്ക്കാൻ
മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നുവെങ്കിലും
ഇരുളുന്നതിനു മുന്നേ വീടെത്തണമെന്ന
ഇറങ്ങുമ്പോഴെയുള്ള അച്ഛന്റെ
പറച്ചിൽ ഓര്മ വന്നതുകൊണ്ട്
ഒക്കെ പൂട്ടിക്കെട്ടി
വേഗമിറങ്ങി.
ശുഭം.