ഇടവപ്പാതി
തിമിർക്കുമ്പോൾ
ഇടയ്‌ക്കിടെയോടും
മുറ്റത്ത്
അങ്ങിങ്ങായി
ചെറുമുകുളങ്ങൾ
അടുത്തുചെന്നാലെന്തു
രസം!
കൊഴിഞ്ഞുവീണ
പറങ്ങാണ്ടികൾ
കൊതിച്ചുണർന്നു
മഴയത്ത്
പച്ചപ്പരിഷ്ക്കാരി
പരിപ്പുകളെ
പച്ചയ്ക്കുതിന്നാനെന്തു
രുചി!
സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...
No comments:
Post a Comment