Tuesday, March 19, 2019

മെയ് ദിനം



മെയ് ദിനം ഒരു ഓർമപ്പെടുത്തലാണ് ; തിരിച്ചറിയലിന്റെ, അതിജീവനത്തിന്റെ, ഈശ്വര കടാക്ഷത്തിന്റെ, നഷ്ടപ്പെടലിന്റെ , അങ്ങനെ എന്തിന്റെയൊക്കെയോ. അണിഞ്ഞൊരുങ്ങി ഇറങ്ങുമ്പോൾ വരാനുള്ളത് മുന്നിൽ കാണാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ എന്തെന്തു കാര്യങ്ങൾ നമ്മൾ മാറ്റി ചെയ്തേനെ. മനുഷ്യന്റെ പരിധികൾ തിരിച്ചറിവാകുന്ന നിമിഷങ്ങൾ. എല്ലാവര്ക്കും ആ തിരിച്ചറിവുണ്ടാകുന്നുണ്ടോ; ഒരു പക്ഷെ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. മരണം മുഖാമുഖം കണ്ട നിമിഷങ്ങൾ. ബോധതലത്തിലൂടെ ഒരു നൂറു ചിന്തകൾ മിന്നിമറഞ്ഞ നേരം. ഒടുക്കം നമ്മെ രക്ഷിക്കാൻ മറ്റുപലതും നാശോന്മുഖമാകുമ്പോൾ ദൈവത്തിന്റെ കൈത്തലം ശിരസ്സിലമർന്നതിന്റെ ആശ്വാസം. നമുക്ക് വേണ്ടി നാശോന്മുഘമായവയെ നഷ്ടപ്പെട്ടതിന്റെ തീരാ വേദനകൾ. അതിജീവനത്തിന്റെ നാളുകളിൽ നാം ദൈവമല്ല എന്ന തിരിച്ചറിവുകൾ. പരീക്ഷണങ്ങൾ വീണ്ടും തുടരുന്നു.

Wednesday, March 13, 2019

ധീര

വക്കുപൊട്ടിയ കഞ്ഞി കോപ്പയാൽ

ചുണ്ടു നെടുകെ മുറിഞ്ഞിട്ടും

മുള്ളുമുരിക്കിൻറെ കമ്പുകൊണ്ടന്നു 

മുതുകിൽ  ചിത്രം വരച്ചവർ 

ഇടവേളയില്ലാതെ ആണുടലുകൾ

മേലും മുലയും കവർന്നിട്ടും  

എതിർത്തിടാതങ്ങു വിതുമ്പിടാതങ്ങു 

ശിലയ്ക്കു തുല്യമായ്  നിന്നവൾ

വിരുന്നിനായ് വന്നൊരിരയെക്കണ്ടവൾ

നടുങ്ങിത്തെറിച്ചങ്ങു നിന്നുപോയ് 

അന്ധരായിത്തീർന്ന കാമവെറിയന്മാർ 

പിഞ്ചുകുഞ്ഞിലേക്കടുത്തപ്പോൾ

അലറിക്കരഞ്ഞവൾ, പാഞ്ഞടുത്തവൾ 

പല്ലും നഖം പോലുമായുധം 

റാഞ്ചിയെടുത്തൊരാ പിഞ്ചുകുഞ്ഞിനെ

നെഞ്ചകം പുണർന്നിട്ടവൾ 

ശോണമുതിരുമാ സ്ഫടികക്കഷണങ്ങൾ 

തറയിലേക്കിട്ടു അലസമായ് !




ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...