Friday, January 24, 2020

ജനുവരിയുടെ നഷ്ടം



പത്രത്താളുകളിൽ വെറുതെ കണ്ണോടിച്ചപ്പോൾ 'ജനുവരിയുടെ നഷ്ടം' എന്ന് കണ്ടു. പദ്മരാജന്റെ വേർപാടിനെക്കുറിച്ചാണ്. ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരിൽ മുൻപന്തിയിൽ നിൽക്കുന്ന ആൾ. തൂവാനത്തുമ്പികളും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പും ഞാൻ ഗന്ധർവനുമൊക്കെ മീതെ മറ്റൊരു സിനിമയും മനസ്സിലേക്കു അത്രത്തോളം കുടിയിരുത്താൻ പറ്റിയിട്ടില്ല ഇന്നേവരെ. പദ്മരാജനെപ്പറ്റിയുള്ള എഴുത്തുകൾ എവിടെക്കണ്ടാലും ഭ്രാന്തമായി എത്രയും വേഗം വായിക്കാനുള്ള ത്വര ഇന്നുമടങ്ങിയിട്ടില്ല. പദ്മരാജന്റെ വേർപാടിന്റെ വായന എന്നും ഒരു നീറ്റലാണെങ്കിലും ഇത്തവണ അതിലും മീതെ നോവായി തൊട്ടടുത്ത് തന്നെ മറ്റൊരു വാർത്തയും.

കുറച്ച ദിവസങ്ങളായി പത്രത്താളുകളിൽ ഒരു പ്രധാന വാർത്ത ഇത് തന്നെയാണ്. ഇത്രയും വിശദീകരിക്കേണ്ടിയിരുന്നില്ല ഒരു പത്രവും എന്ന് തോന്നും ഓരോ ദിവസം കാണുമ്പോഴും. നേപ്പാളിൽ വിഷവാതകം ശ്വസിച്ചു മരണപ്പെട്ട രണ്ടു കുടുംബങ്ങളുടെ വാർത്തയാണ്. ദിവസവും ഇതിലും ഭീതിതമായ പല വാർത്തകളും കാണാറുണ്ടെങ്കിലും ഇതൊരു വല്ലാത്ത നോവായി നിൽക്കുന്നു. മരണപ്പെട്ടവരെ ഇന്നേവരെ കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലെങ്കിൽ കൂടിയും വല്ലാത്ത ഒരു നീറ്റൽ.

സത്യത്തിൽ മരണപ്പെട്ട കുടുംബങ്ങളിലെ ഒരു വീട്ടിൽ ഒറ്റപ്പെട്ടുപോയ മകനെ കുറിച്ചോർക്കുമ്പോൾ. ഒരു സുപ്രഭാതത്തിൽ ഏറ്റവും പ്രിയപ്പെട്ട അച്ഛനും അമ്മയും അനിയനും ഇനി ഉണ്ടാകില്ല എന്നറിയുമ്പോൾ. ആ കുരുന്നിന്റെ മാനസികാവസ്ഥ ഓർക്കാൻ പോലും പറ്റാതെയാകുന്നു. ഏതാണ്ട് അതെ പ്രായത്തിലുള്ള ഒരു മകന്റെ അമ്മ കൂടെ ആയതുകൊണ്ടാകും. ദൈവം എല്ലാ കരുത്തും ആ കുരുന്നിനു കൊടുക്കട്ടെ. അത് മാത്രമേ ഇപ്പോൾ പ്രാര്ഥിക്കാനാവുന്നുള്ളു.

ജനുവരിയുടെ മറ്റൊരു നഷ്ടം!

Tuesday, January 7, 2020

നഴ്സുവണ്ടി

"ഹാ ... ദേ ചിങ്കിടെ നഴ്സുവണ്ടി വരുന്നു "
"ശോ ... ഡാ നീയൊന്നു മിണ്ടാണ്ടിരി ...അവൾ ഇത് കേട്ടിട്ട് വേണം ഇനി കരച്ചില്‌ തുടങ്ങാൻ " - ഞാൻ പതുക്കെ ചിങ്കുനോട് പറഞ്ഞു
പതുക്കെ പറഞ്ഞതൊക്കെ വെറുതെയായി ... അവൾ കേട്ട് ... ചിണുങ്ങലും തുടങ്ങി ....
"നീയെന്തിനാ കരയുന്നേ ... അതിനു അവരിങ്ങെത്തി പോലുമില്ലല്ലോ "
........”
"മോൾടെ ഉവ്വാവി വേഗം മാറാനല്ലേ ... വേഗം മാറീട്ടു നമുക്കു വീട്ടിൽ പോകണ്ടേ ...."
"......"
"എന്നും ഇവിടെ ഇങ്ങനെ കിടന്നാൽ മതിയോ ?"
അവളെ പറഞ്ഞിട്ടും കാര്യമില്ല .....ഈ മൂന്നു നാല് ദിവസത്തെ കിടപ്പിൽ എന്തോരം കുത്തുകളാണ് കൊണ്ടത് ... കാനുലയിൽ കുടെയാണെങ്കിൽ പോലും .
രണ്ടാമത് കുത്തിയത് എന്തോ ശരിയായിട്ടല്ലെന്നാണ് തോന്നുന്നത് ... അവൾക് ആദ്യമേ തന്നെ വേദന ആയിരുന്നു ... കണ്ടാൽ സഹിക്കാൻ പറ്റില്ല
ഒന്നോർത്താൽ അവൾ ആയതു കൊണ്ടാണ് ഇത്രയും സഹിക്കുന്നത് ... പലപ്പോഴും പറയാതെ തന്നെ പലതും മനസ്സിലാക്കാനുള്ള ഒരു പക്വത ഉണ്ടെന്നു തോന്നാറുണ്ട് .
സത്യത്തിൽ കുട്ടികൾ കുട്ടികളായിരിക്കുന്നതാണല്ലേ നല്ലത് ... കുറെ കുട്ടിത്തങ്ങളുമായി ... വളരുമ്പോൾ ഒരിക്കലും തിരിച്ചു പിടിക്കാൻ പറ്റാത്തവ ..
"നഴ്സുവണ്ടി" ..... ആരാണ് ആ പേരിട്ടത് .... അവനാണോ ....അതോ ഇനി ഏട്ടനായിരിക്കുമോ
നഴ്സുമാർ റൂമിലേക്കു ഇഞ്ചക്ഷനും മറ്റും ഒരു ട്രോളിയിൽ വച്ചോണ്ടാണ് വരുന്നത് ...
ആ ട്രോളിക്കിട്ടിരിക്കുന്ന പേരാണ് "നഴ്സുവണ്ടി ".
അതിനൊരു പ്രത്യേക ശബ്ദമാണ് ... വരുമ്പോഴേ അറിയാം ....
ഉറക്കമല്ലെങ്കിൽ അവൾ അപ്പൊ തുടങ്ങും ചിണുങ്ങലും കരച്ചിലും ....
നഴ്സുമാരെത്തുന്നെന് മുന്നേ പിന്നെ അത് സമാധാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ...
ന്യൂമോണിയ കൂടി വന്നു അഡ്മിറ്റായതാണ് ...
ആന്റിബിയോട്ടിക്‌സ് കൊടുക്കാൻ തുടങ്ങിയെങ്കിലും ഒരു സെക്കന്റ് ഒപ്പീനിയൻ എടുക്കാമെന്നോർത്തു ...
അതെന്തായാലും നന്നായി ... ഇനിയും കൂടാതെ കഴിഞ്ഞല്ലോ
പാവം കുറെ കുത്തുകൊണ്ടു ... ശ്രദ്ധിക്കാഞ്ഞു വന്നതായിരുന്നെങ്കിൽ എന്നോട് തന്നെ ഒരിക്കലും ക്ഷമിക്കാൻ പറ്റില്ലായിരുന്നു
ഇത് അതങ്ങനല്ലല്ലോ ...ആദ്യമേ മരുന്ന് കൊടുത്തു തുടങ്ങിയതാണ്
പിന്നെ വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നാണല്ലോ .
ഇന്ന് വിടും നാളെ വിടുമെന്നോർത്തു പിന്നെയും കാത്തിരിപ്പുകൾ
നിർബന്ധം പിടിച്ച പോകണമെന്നില്ല മാറിയിട്ട് പോയാൽ മതിയെന്നുള്ളതുകൊണ്ട് കാത്തിരിപ്പുകൾ നീളുന്നു...
ഏഴു ദിവസത്തെ കോഴ്സ് കഴിഞ്ഞ വിടാമെന്നുള്ളത് പത്തു ദിവസം കഴിഞ്ഞിട്ടെന്നായി...
അവൾ വീണ്ടും വിഷമത്തിലായി.... അസുഖം വന്നു ആശുപത്രിയിൽ കിടക്കേണ്ടി വന്നല്ലോ എന്നതായിരുന്നു അവളുടെ വലിയ വിഷമം.പത്താം നാളത്തെ അവസാന കുത്തും കിട്ടി. ഇനി പോകാമായിരിക്കും ല്ലേ....
"ഹാ..... ചിങ്കീടെ നഴ്സുവണ്ടി വരുന്നു. "
"അവൾ ഉറക്കമാണ്... വെറുതെ നീ ഒച്ച വച്ചുണർത്താൻ നിക്കണ്ട "
നഴ്സുമാരോട് അവൾ മിണ്ടാറേ ഇല്ല. കുത്തിവയ്ക്കാൻ വരുന്നതുകൊണ്ടാവും.... അതുകൊണ്ട് ഇനി മിണ്ടിയാൽ കുത്തിവയ്ക്കും എന്നാണിപ്പോൾ അവര് പറയാന്. ക്യാനില മാറ്റാൻ വന്നതായിരുന്നു അവർ. ബാൻഡേജ് ഒക്കെ പകുതി മുറിച്ചപ്പോഴേക്കും അവളുണർന്നു. നഴ്സുമാരെ കണ്ടപ്പോൾ ഇനി കരഞ്ഞേക്കാമെന്നോർത്തപോലെ തോന്നി മുഖം കണ്ടപ്പോൾ.
"ഇത് മാറ്റാൻ വന്നതാ മോളെ....നമുക്കു പോകണ്ടേ വീട്ടിൽ "
അതിൽ അവൾ സമരസപ്പെട്ടു. ശാന്തമായി കിടന്നുകൊടുത്തു.
ഒക്കെ കഴിഞ്ഞ ബില്ലുമടച്ചു ഒന്നര ആഴ്ച നീണ്ട ആശുപത്രി വാസം കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് .....

ഇനി ഒരിക്കലും ഇങ്ങനെ കിടക്കാൻ വരേണ്ടി വരല്ലേ എന്ന പ്രാർത്ഥനയോടെ.

Monday, January 6, 2020

പായസമണമുള്ള ഭരണിക്കാലം



അത് ഒരു പറയ്ക്കിറങ്ങൽ കാലമായിരുന്നുചെട്ടികുളങ്ങര വല്യമ്മ നാട്ടാരെ കാണാനിറങ്ങുന്ന കാലംഓരോ വീട്ടിലും പറയൊരുക്കുന്നതിന്റെയും അൻപൊലിക്കൊരുക്കുന്നതിന്റെയും തിരക്കാവും ആ ദേശത്തൊക്കെഅൻപൊലി എന്നത് മാനസികമായി അത്ര അംഗീകരിക്കാൻ പറ്റാത്തതുകൊണ്ടോ എന്തോ അത് കൂടാൻ പോകാറില്ല പൊതുവെ. അപ്രാവശ്യം പക്ഷെ ക്ഷണമുണ്ടായിരുന്നു. അപ്രാവശ്യം തൊട്ടാണ് അവിടുത്തെ അൻപൊലിക്ക് ഇവിടങ്ങളിൽ നിന്നൊക്കെ പിരിവെടുക്കാൻ തുടങ്ങിയതെന്ന് തോന്നുന്നുമുൻപെങ്ങും കണ്ടതായി ഓർക്കുന്നില്ലആ കൂട്ടത്തിൽ വന്നാൽ ഒന്ന് കാണാമെന്ന് കരുതിയാണോ....ആയിരിക്കാം..... മിണ്ടാൻ പറ്റിയില്ലയെങ്കിലും കാഴ്ച തന്നെ അന്ന് സ്വർഗം കിട്ടിയതിനു തുല്യമായിരുന്നു.

വരാൻ പറ്റില്ലായെന്നു ആദ്യം തന്നെ പറഞ്ഞുഎന്തിനു ഒരു മുടക്കം പറഞ്ഞാലും പറഞ്ഞു പറഞ്ഞു അവസാനം എങ്ങനെയെങ്കിലും മനസ്സ് മാറ്റിയെടുക്കാൻ അന്ന് തൊട്ടേ ഒരു പ്രത്യക കഴിവാണ്അൻപൊലി കൂടാൻ എന്തായാലും പറ്റില്ല.... വീട്ടിൽ ചെന്നാൽ സദ്യയുണ്ണാമെന്നു പറഞ്ഞുവീട്ടിൽ എന്തും പറഞ്ഞു ചെല്ലുംസത്യത്തിൽ അതൊരു പ്രശ്നേമേയല്ല... അവിടെ ആർക്കും എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാംആരും ഒരു ചോദ്യവും ചോദിക്കില്ലനാട്ടാര് പോലുംതെറ്റായി ഒന്നും അവിടുള്ളവർ ചെയ്‌യില്ല എന്ന വിശ്വാസമാകാംഅല്ലേലും ഊണിനു ചെല്ലാൻ എന്തായാലും പറ്റില്ലഒന്ന് കയറിയിറങ്ങിപ്പോരാം എന്ന് മാത്രം.

രണ്ടുമണിക്ക് ട്യൂഷനുണ്ട്അതും നാലുമണി വരെകൂട്ടുകാരിയോട് ആദ്യമേ പറഞ്ഞു ഇങ്ങനെയൊരു പോക്കിന് ചിലപ്പോൾ സാധ്യതയുണ്ട്ഒന്ന് കൂടെ വന്നേക്കണമെന്ന്അത് വീട്ടിലവതരിപ്പിക്കണമല്ലോ...ഇല്ലേൽ ട്യൂഷൻ കഴിഞ്ഞു പെണ്മക്കൾ വരാൻ താമസിച്ചാൽ അമ്മമാർക്കവുമല്ലോ ആധിഎന്റെ കുടെയാണല്ലോ എന്നുള്ളതുകൊണ്ട് വിടാൻ അമ്മയ്ക്കു നൂറുവട്ടം സമ്മതംഎന്തുകൊണ്ടാണെന്നറിയില്ല കൂട്ടുകാരുടെ അമ്മമാർക്കു എന്നും എന്നോടൊരു പ്രത്യേകതയുണ്ട്.

ട്യൂഷൻ കഴിഞ്ഞിറങ്ങുമ്പോഴും പോകണോ വേണ്ടയോ എന്ന കൂട്ടിക്കിഴിക്കലാണ് മനസ്സ് നിറയെ... സത്യത്തിൽ ആകെ ഒരു വട്ടമേ അവിടെ പോയിട്ടുള്ളൂഅതും പണ്ട് കൂട്ടുകാരോടൊരുമിച്ചു കൊണ്ടുപോയപ്പോൾഎങ്ങനെ എന്തു പറഞ്ഞു ചെല്ലുമെന്നു ഒരൂഹവുമില്ല അൻപൊലിക്കളത്തിനടുത്തെത്തുമ്പോഴുംഭാഗ്യത്തിന് കണ്ടുപരിചയമുള്ള ഒരു കൂട്ടുകാരനെ കണ്ടുവീട്ടിലോട്ടു ചെന്നോളൂ അങ്ങേരവിടെയുണ്ടാവുമെന്നു പറഞ്ഞപ്പോൾ സന്തോഷമോ സമാധാനമോ പേടിയോ എന്തൊക്കെയോ വികാരങ്ങളാൽ മനസ്സ് വിങ്ങിമനസ്സു നിറയെ കാണണമെന്നുണ്ടെങ്കിലും വീട്ടിൽ വച്ചു കാണുമ്പോൾ എങ്ങനെ എന്ത് പറയുമെന്ന ചിന്ത പിന്നെയും കൂട്ട് കൂടി.

മുള്ളുവേലിയിട്ട വീതികുറഞ്ഞ ഒരു വഴിയാണ്....സത്യത്തിൽ അതെയെനിക്കറിയൂഅന്ന് ആ വഴിയാണ് കൊണ്ടുപോയത്മുള്ളുവേലിയിൽ കൊണ്ട് കൂട്ടുകാരിയുടെ ചുരിദാറിൽ ഒരു ചെറിയ കീറൽ.... ദൈവമേ.... വീട്ടിൽ വഴക്കു പറയുമോ.... ഭാഗ്യത്തിന് ചെറിയ ഒരു കീറൽ ഉള്ളൂസമാധാനംഒരു വിധത്തിൽ വീട്ടിലെത്തിആട് കിടന്നിരുന്നിടത് ഒരു പൂട പോലുമില്ല എന്ന പോലെ ആളിന്റെ പൊടി പോലും അവിടെങ്ങുമില്ലനിറഞ്ഞ ചിരിയോടെ അമ്മയുണ്ട്

മുൻപ് വന്നിട്ടുള്ളതാണ്....അൻപൊലിക് വിളിച്ചിരുന്നുഉണ്ണാൻ വരാൻ പറ്റിയില്ലഒന്ന് കയറിപ്പോകാമെന്നു കരുതി എന്ന് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചുഅത് വരെ അവിടെ ഉണ്ടായിരുന്നു എന്ന് 'അമ്മ പറഞ്ഞു... ഇത്രയും മെനക്കെട്ടു വന്നിട്ടും കണ്ടില്ലല്ലോ എന്ന നൊമ്പരം മാത്രമായി മനസ്സിൽചെന്നതിൽ ആ 'അമ്മ വല്ലാണ്ട് സന്തോഷം പ്രകടിപ്പിച്ചുമോനെപ്പറ്റി വാ തോരാതെ എന്തൊക്കെയോ പറഞ്ഞു... എല്ലാം ഞാൻ കേട്ടോ... അറിയില്ല... ഉണ്ടിട്ടു പോകാമെന്നു കുറെ പറഞ്ഞു... ഇല്ലമ്മേ... പോകണം...നേരമില്ല എന്ന് പറഞ്ഞു ഒരു വിധത്തിൽ ഒഴിയാൻ നോക്കിഅമ്മയും വിടുന്ന ഭാവമില്ല.... പായസമെങ്കിലും കുടിച്ചിട്ട് പോകാമെന്നായി... ആ സ്നേഹത്തിനു മുന്നിൽ അതിനു വഴങ്ങേണ്ടി വന്നുഎന്ത് പായസമാണെന്നു ഇന്നുമറിയില്ലെങ്കിലും അതുപോലെ മധുരമുള്ള ഒന്ന് കുടിക്കാൻ പിന്നീട് യോഗമുണ്ടായിട്ടില്ലപിന്നെയൊരിക്കൽ പോലും ആ അമ്മയെ കാണാൻ കൂടി കഴിഞ്ഞിട്ടില്ല എങ്കിൽ പോലും ഇന്നും ആ വഴി പോകുമ്പോൾആ വീടോർക്കുമ്പോൾആ അമ്മയെ ഓർക്കുമ്പോൾ ഒരിക്കൽ കൂടിയെങ്കിലും ഒരു സ്പൂൺ പായസം കുടിക്കാൻ മോഹം

ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...