ധൃതി
പിടിച്ച യാത്രകളാണെങ്കിലും
ചില കാഴ്ചകൾക്ക് മനസ്സിനെ
ഒന്ന് തൊടാതിരിക്കാൻ കഴിയില്ല
.
ഓഫീസിൽ
നിന്നിറങ്ങുമ്പോൾ മണിക്കണക്ക്
വച്ച് ഓരോന്നും കണക്കു
കൂട്ടിയാണ് പോകാറ്.
വണ്ടി
ഓടിക്കുമ്പോഴും മിക്കപ്പോഴും
എന്തൊക്കെയാണ് വിട്ടുപോയതെന്നാവും
ഓർക്കുക .
ഒരഞ്ചു
മിനിറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ
മാറിയാൽ ഒക്കെ താളം തെറ്റും
.
സമയം
നോക്കിയുള്ള ഓട്ടങ്ങൾ
സത്യത്തിൽ മടുപ്പാണ് ;
നഗരജീവിതവും
.
ഗ്രാമത്തിന്റെ
തുടിപ്പുകൾ അങ്ങിങ് ഉണ്ടെങ്കിലും
ഓട്ടത്തിനൊരു കുറവുമില്ല
.
റെയിൽവേ
ഗേറ്റ് അടച്ചാലുണ്ടാകുന്ന
സമയനഷ്ടം ഇല്ലാണ്ടാക്കാൻ
ഇടവഴികളാണ് പൊതുവെ തിരഞ്ഞെടുക്കുക
.
പണ്ടാരോ
ലോ ഇൻകം ഫാമിലി താമസിക്കുന്ന
എന്ന തലക്കെട്ട് പറഞ്ഞപോലെയുള്ള
ഒരു കോളനി .
ഇപ്പോൾ
പല വീടുകളുടെ മുഖച്ഛായ
മാറിയിട്ടുണ്ടെങ്കിലും ചില
വീടുകൾക്കും ചുറ്റുപാടുകൾക്കും
വലിയ മാറ്റങ്ങളൊന്നും തന്നെ
ഇല്ലെന്നു പറയാം .
ഒന്നു
രണ്ടു ബമ്പുള്ളതുകൊണ്ടു
അവിടെത്താറാകുമ്പോഴേക്കും
പതിവായൊന്നു സ്പീഡ്
കുറയ്ക്കാറുണ്ട് .
നേരം
സന്ധ്യ മയങ്ങുന്നു .
ആൾക്കാരെവിടെ
നിന്നാണ് ചാടി വീഴുന്നതിന്ന്
ഒരുറപ്പുമില്ലാത്ത വഴിയാണ്
.
വണ്ടിക്കാര്
സൂക്ഷിച്ചേ പറ്റൂ… നടക്കുന്നവർ
അണുവിട നീങ്ങില്ല …..
രണ്ടാമത്തെ
ബംപ് കേറിയിറങ്ങിയപ്പോൾ
ഒരു വീടിന്റെ മുറ്റത്തെ
കല്ലിലോ മറ്റോ ഒരു അപ്പൂപ്പനും
കൊച്ചു മോളും .
കള്ളി
കൈലി മാത്രം ഉടുത്ത ഒരു
അപ്പൂപ്പൻ … നാട്ടിൻപുറത്തെ
സാധാരണക്കാരനായ ഒരു അപ്പൂപ്പൻ
….
കൊച്ചുമോൾക്
കാഴ്ച്ചകളോ കഥകളോ പറഞ്ഞു
കൊടുക്കുന്നു .
മനസ്സിനകത്തു
പെട്ടെന്ന് സുഖമുള്ള ഒരു
നനുത്ത കാറ്റ് വീശിയ പോലെ
.
ഒരു
പക്ഷെ ഇപ്പോഴത്തെ നല്ലൊരു
ശതമാനം കൊച്ചുമക്കൾക്കും
നഷ്ടമാകുന്ന അനുഭവം .
അപ്പൂപ്പന്റെ
വിരലിൽ തൂങ്ങി നാട്ടിൻ
പുറത്തൂടെ സായാഹ്‌ന സവാരി
....
പോരാത്തതിന്
അപ്പൂപ്പന്റെ വക കുട്ടിക്കഥകളും
വീരവാദങ്ങളും കൂട്ടിനു ....
പരിചിത
മുഖങ്ങളോടുള്ള ചെറു സംഭാഷണങ്ങളും
....
ആ
കുട്ടിക്കാലം ഒരു സ്വർഗീയ
അനുഭവം തന്നെയാകാം ,
ആണ്
എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്
.
എന്റെ
കുഞ്ഞുവിരലുകളിൽ പിടിച്ച
കൂടെ നടക്കാൻ അപ്പൂപ്പൻ
ഉണ്ടായിട്ടില്ലെങ്കിലും
അങ്ങനെ ഉണ്ടായിരുന്നു എന്ന്
വിശ്വസിക്കാനേ മനസ്സ് ഇന്നും സമ്മതിക്കുന്നുള്ളു .