ചില
നൊമ്പരങ്ങൾ അങ്ങനെയാണ്...ഒരു
പക്ഷെ ആർക്കും മനസ്സിലാവണമെന്നില്ല.
പ്രായോഗികതയുടെ
കാരണങ്ങളാൽ ഗൃഹാതുരതയുടെ
ബിംബങ്ങൾ അഴിച്ചു വാർക്കപ്പെടുമ്പോൾ
ഉള്ളിലെവിടെയോ ചോര കിനിയുന്നു.
എന്തെന്നോ
എന്തിനെന്നോ ആരോടും പറഞ്ഞു
മനസ്സിലാക്കിക്കൊടുക്കാൻ
പറ്റാത്തവ.
ചില
നിമിഷങ്ങളിൽ ശ്വാസം
നിലയ്ക്കുന്നപോലെ.
മനസ്സിനുള്ളിൽ
എന്നോ പതിഞ്ഞ മണ്ണും മരങ്ങളും
ഇനി മനസ്സിൽ മാത്രം അവശേഷിക്കപ്പെടാനേ
കഴിയു.
മൂടുപടങ്ങൾ,
മതിലുകൾ,
കോൺക്രീറ്റുകൾ
....
മനുഷ്യന്റെ
സ്വാർത്ഥതയുടെ ചിഹ്നങ്ങൾ.
മതിലുകൾ
മാറി വേലിച്ചീരയോ ചീമക്കൊന്നയോ
കടലാവണക്കുകളോ തഴക്കട്ടെ.
കോൺക്രീറ്റ്
തറകൾ വെട്ടിപ്പൊളിക്കപ്പെട്ടു
മണ്ണിനു ശ്വാസം കിട്ടട്ടെ.
സോഷ്യൽ
മീഡിയകളിൽ മാത്രം പരിചയം
കാട്ടുന്ന അയല്പക്കങ്ങൾ
നമ്മുടേതും കൂടിയാകട്ടെ.
അന്യോന്യം
തിരിച്ചറിയുന്ന ഗ്രാമത്തിന്റെ
നന്മകൾ തിരിച്ചു വരട്ടെ.
നമ്മുടെ
കുഞ്ഞുങ്ങൾ ധൈര്യമായി
നിരത്തുകളിലിറങ്ങട്ടെ.
അരുതായ്മകൾ
ചെയ്യുമ്പോൾ അറിയുന്നവർ
കാണുമെന്ന ശങ്ക ഉണ്ടാകട്ടെ.
അണുകുടുംബങ്ങൾ
വിട്ടു കൂട്ടുകുടുംബങ്ങൾ
ഉണ്ടാകട്ടെ.
ഞാനും
നീയും അവസാനിച്ചു ഇനി നമ്മൾ
ഉണ്ടാകട്ടെ.
നന്മയുടെ
വെളിച്ചത്തിൽ ലോകം തിളങ്ങട്ടെ.
Subscribe to:
Post Comments (Atom)
ഗുരുനാഥൻ
സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...
-
നമ്മുടെ കാഴ്ചകൾ തുടങ്ങുന്നതിന് മുൻപേ തന്നെ പലരെന്നെയും കണ്ടു ; ഞാനും ചിലരെയും കണ്ടു നിന്നുടെ കാഴ്ചയുണ്ടായ മാത്ര സ്വാർത്ഥയായ് ഞാനും ...
-
അതിരുകൾ തീർക്കുവാൻ മതിലുകൾ പണിതല്ലോ അങ്ങേലും ഇങ്ങേലും രണ്ടു ധ്രുവങ്ങളിൽ പോകെപ്പോകെ മുളച്ചു മതിലുകൾ പലതരം ജാതിക്കൊരു മതിൽ...
-
പൂവുകൾ കത്തുന്നു .... ആദ്യമായാണ് പൂവുകൾ കത്തുന്നത് കാണുന്നത് .... ഒരു പൂവ് ഞെട്ടോടിഞ്ഞു താഴെ വീണു കിടക്കുന്നതു കാണുമ്പോൾ മനസ്സൊന്നു ഉലയ...
No comments:
Post a Comment